ഹൃദയത്തിന്റെ ലഹളകൾക്കും സ്വയം കയർക്കലുകൾക്കുമൊടുക്കം മിണ്ടാനൊന്നുമില്ലാതാവുന്ന ഒരവസ്ഥയുണ്ട്
അന്നേരം ഏതോ ബസ്സിന്റെ ജാലകക്കാഴ്ച്ചപോലെയെത്തുന്ന ഓർമ്മകളുണ്ട്
അന്നേരം ഏതോ ബസ്സിന്റെ ജാലകക്കാഴ്ച്ചപോലെയെത്തുന്ന ഓർമ്മകളുണ്ട്
എണ്ണമയത്തൊലി എപ്പോഴും പടർത്തുന്ന കൺ മഷി നനവൂറുന്ന ഓർമ്മകൾ
ചില പാട്ടുകളുടെ അകമ്പടിയിൽ അവയങ്ങനെ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടേയിരിക്കും
ചില പാട്ടുകളുടെ അകമ്പടിയിൽ അവയങ്ങനെ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടേയിരിക്കും
അതിൽ ഒരു പതിനഞ്ചുകാരിപ്പെൺകുട്ടി കന്യാകുമാരിക്കടപ്പുറത്തു നിന്ന് വാങ്ങിയണിഞ്ഞു കിലുക്കിയ ശംഖുവളകൾ മുതൽ ഇരുപത്തി മൂന്നുകാരിയുടെ ആദ്യ കൊച്ചിയാത്രയിലെ തട്ടുദോശ വരെയുള്ള സീനുകളുണ്ടാവും .
തികച്ചും അതിശയിപ്പിക്കുന്നതെന്തെന്നാൽ ഇരുപത്തിനാലിനിപ്പുറം എന്റെയോർമ്മകൾ പാടെ എടുത്തുകളയപ്പെട്ടിരിക്കുന്നു!
എന്നുവച്ചാൽ ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷം !
എന്റേതെന്ന് അവകാശപ്പെടാവുന്ന മൺനിറച്ചുമരുകളും വെളുത്തു നേർത്ത ജാലകവിരികളും
ചുമരിലെ വെളുപ്പിൽ പിങ്ക് വൃത്തമുള്ള പൂക്കൾ നിറഞ്ഞ മരവും അതിലെ കിളികളും കിളിക്കൂടുകളുമുള്ള മുറിയിൽ പഴയൊരു ചാരുകസേരയിൽ ഓർമ്മത്തൂവാല തുന്നുകയാണ് ഞാൻ !
ചുമരിലെ വെളുപ്പിൽ പിങ്ക് വൃത്തമുള്ള പൂക്കൾ നിറഞ്ഞ മരവും അതിലെ കിളികളും കിളിക്കൂടുകളുമുള്ള മുറിയിൽ പഴയൊരു ചാരുകസേരയിൽ ഓർമ്മത്തൂവാല തുന്നുകയാണ് ഞാൻ !
ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്നവ അത്രയേറെ പ്രിയപ്പെട്ടതാകുന്നു .🖤
No comments:
Post a Comment