ഇന്നലെ രാത്രി മുഴുവൻ ഇവിടെ മഴയായിരുന്നു .
മഴയോട് അന്നും ഇന്നും പ്രണയമൊന്നും തോന്നിയിട്ടില്ല
മഴക്കാലങ്ങൾ പേടിക്കാലങ്ങളായിരുന്നതാവാം കാരണം .
പക്ഷെ ഇന്നലെ അമ്മവീട്ടിൽ രാത്രി മഴ കാണാൻ മരുഭൂമി കണ്ടു മടുത്ത കുഞ്ഞന്റെ ഉത്സാഹത്തിനൊപ്പമിരിക്കുമ്പോൾ
പടിയിൽ നീട്ടിവച്ച എന്റെ കാലിനു താഴെ ഒരു സുന്ദരൻ .
നിയോൺ വെളിച്ചത്തിൽ അവന്റെ ഉടൽ ശല്ക്കങ്ങൾ വെള്ളിക്കൊലുസു പോലെ തിളങ്ങി .
ചാരനിറമെന്നു അനിയത്തിപ്പെണ്ണ് .
അല്ല വെള്ളി തന്നെയെന്ന് സർപ്പപ്രേമി .
ഒരു കുഞ്ഞു തലയനക്കി മഴവെള്ളം ചിതറിച്ചു ചെമ്പരത്തിക്കാടിനിടയിലേയ്ക്ക് അവനിഴഞ്ഞിറങ്ങി .
മഴയോട് അന്നും ഇന്നും പ്രണയമൊന്നും തോന്നിയിട്ടില്ല
മഴക്കാലങ്ങൾ പേടിക്കാലങ്ങളായിരുന്നതാവാം കാരണം .
പക്ഷെ ഇന്നലെ അമ്മവീട്ടിൽ രാത്രി മഴ കാണാൻ മരുഭൂമി കണ്ടു മടുത്ത കുഞ്ഞന്റെ ഉത്സാഹത്തിനൊപ്പമിരിക്കുമ്പോൾ
പടിയിൽ നീട്ടിവച്ച എന്റെ കാലിനു താഴെ ഒരു സുന്ദരൻ .
നിയോൺ വെളിച്ചത്തിൽ അവന്റെ ഉടൽ ശല്ക്കങ്ങൾ വെള്ളിക്കൊലുസു പോലെ തിളങ്ങി .
ചാരനിറമെന്നു അനിയത്തിപ്പെണ്ണ് .
അല്ല വെള്ളി തന്നെയെന്ന് സർപ്പപ്രേമി .
ഒരു കുഞ്ഞു തലയനക്കി മഴവെള്ളം ചിതറിച്ചു ചെമ്പരത്തിക്കാടിനിടയിലേയ്ക്ക് അവനിഴഞ്ഞിറങ്ങി .
ഇത്തിരിക്കുഞ്ഞൻ പാമ്പിനെക്കണ്ടു ബാ അമ്മാ നമ്മക്ക് തൊടാമെന്നു മൃഗസ്നേഹിക്കുഞ്ഞൻ ഋഷി .
കൊച്ചിനെ ഓരോന്ന് പഠിപ്പിച്ചോളുമെന്നു അമ്മക്കുന്തം.
കൊച്ചിനെ ഓരോന്ന് പഠിപ്പിച്ചോളുമെന്നു അമ്മക്കുന്തം.
നാട് നാടെന്നു അന്യനാട്ടിൽ സ്വപ്നം കാണുമ്പോഴും
നാട് പിടിക്കുമ്പോഴേക്കും ശ്വാസം മുട്ടിക്കുന്ന ചിലതിൽ നിന്ന് ഇന്നലത്തെ ദിവസം വേറിട്ട് നിന്നു.
നാട് പിടിക്കുമ്പോഴേക്കും ശ്വാസം മുട്ടിക്കുന്ന ചിലതിൽ നിന്ന് ഇന്നലത്തെ ദിവസം വേറിട്ട് നിന്നു.
മഴതകർത്ത കൂട്ടിൽ ചിറകു കുതിർന്നു കുനിഞ്ഞിരുന്നു വിറച്ച പക്ഷിക്കുഞ്ഞായി
യാത്രയുടെ നാല് മണിക്കൂറുകൾക്കിടയിലെവിടെയോ ഹൃദയമുപേക്ഷിക്കപ്പെട്ടിരിക്കുന്നു .
യാത്രയുടെ നാല് മണിക്കൂറുകൾക്കിടയിലെവിടെയോ ഹൃദയമുപേക്ഷിക്കപ്പെട്ടിരിക്കുന്നു .
ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്റെയോർമ്മകൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു .🖤
No comments:
Post a Comment