നെറ്റിയിലേയ്ക്കൂർന്നു വീണ നീണ്ട മുടിയിഴകളിലൊന്നിനെ
ചെവിപ്പിന്നിലൊളിപ്പിച്ച് ,
മുപ്പതുകളിലെത്തിയ "യുവ ഹൃദയം "( അങ്ങനെ പറയാമോ എന്തോ ????)
ദീർഘ നിശ്വാസമുതിർത്തു ....
ഈയിടെയായി അദൃശ്യമായി ചില ""അനാവശ്യങ്ങൾ "'
ഹൃദയത്തെ പിന്തുടരുന്നുണ്ട് ...
രാവിലെ ഒരു 6 മണി കഴിഞ്ഞ നേരത്ത് ,
മൊളി പിടിച്ചു തുടങ്ങിയ കാലുകളിൽ വാറു തേഞ്ഞ
തുകൽച്ചെരിപ്പു ബദ്ധപ്പെട്ടു കയറ്റി പുറത്തിറങ്ങുമ്പോൾ
അദൃശ്യമായൊരു ഭയത്തിന്റെ മുൾമുനയിൽ ഹൃദയം നൊന്തു !!
""അപരിചിതമായൊരു കാലൊച്ച പുറകിലുണ്ടോ ???""!!
പായൽ പച്ചയുടെ നെഞ്ചിൽ ചവിട്ടി ധൃതിയിൽ മേലുകഴുകുമ്പോൾ
വീണ്ടുമൊരു പേടി മുള്ളു തറച്ചു !!!
""ഈ തലവേദന ....ഇതെന്തിന്റെ ലക്ഷണമാണ്??"!!!
ഇളം വെയിൽച്ചില്ലത്തുമ്പത്തെ ഓറഞ്ചു സൂര്യൻ
പഴയ മട്ടിൽ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന
ചില്ലുകൾ പതിച്ച കണ്ണാടി ജനവാതിലിലൂടെ
എന്റെ കൈത്തണ്ടയിലെ പച്ച ഞരമ്പുകളിലൊരു നീല സൂര്യനാകുമ്പോൾ
ഹൃദയം അനാവശ്യമായൊരു സങ്കടത്തൂവൽ ചൂടുന്നു !!!
""ഇന്നലെ പത്രത്താളിൽ കണ്ട പൊള്ളിയടർന്ന കുഞ്ഞു മുഖം !!"
ഒരു കാറ്റിന്റെ കുടക്കീഴിലതിനെ പറത്തിയകറ്റിത്തിരിയുമ്പോൾ ,
പത്രത്താൾ മറിഞ്ഞു കടന്നു വന്നതൊരു ""അജ്ഞാത മൃത ദേഹം ""...
തെല്ലുന്തിയ പല്ലുകൾ നിറഞ്ഞു ചിരിച്ചു വീണ്ടും കണ്മുന്നിൽ !!!
കയ്യിലെ ചോറുപൊതി തട്ടിപ്പറിക്കുന്ന ചെളി പിടിച്ച നഖങ്ങൾ ...
തീവണ്ടി മുറിയിൽ കഴിക്കാതെ കാത്തു വച്ച
പലഹാരപ്പൊതി കൂടി നീട്ടുമ്പോൾ ,
എച്ചിലില പരതിത്തഴമ്പിച്ച കൈകൾക്കു വിറയൽ ....!!
ആരോ കടിച്ചു വലിച്ചെറിഞ്ഞ എല്ലിൻ കഷണം വീണ്ടും വീണ്ടും നോക്കി
എച്ചിലിലയിലെ ശേഷിച്ച വറ്റും നുള്ളിപ്പെറുക്കിത്തിന്ന മനുഷ്യക്കോലം
പത്രത്താളിൽ കണ്ണടച്ചു കിടന്ന്
തൊണ്ടയിലവശേഷിച്ച ഗദ്ഗദത്തുണ്ടിൽ തടഞ്ഞു നിന്നു !!
വെള്ളയിൽ കുഞ്ഞു ചുവന്ന റോസാപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
എന്റെ മെത്താരണയുടെ മറുവശത്ത്
മൈലാഞ്ചിച്ചോപ്പിട്ട നഖങ്ങളാഴ്ത്തിയടക്കിയ
നേരവും കാലവും നോക്കാതെ കയറി വരുന്ന ദേഷ്യച്ചെമ്പൻ ,
ചില താരതമ്യ പഠനങ്ങളിൽ നിന്ന് വിറച്ചു ...!!
""അവരു വച്ച വീടും
അവരു വാങ്ങിയ കാറും
അവരുടെ കുട്ടിയുടെ കിന്റർഗാർട്ടൻ റാങ്കും !!!!""
അങ്ങനെ അവരുടെതായ ....""എന്റേതാകാത്തതെല്ലാം ""
നഖമുനയിൽ കീറിപ്പറിഞ്ഞു നിലത്തു വീണു !
ചില നേരങ്ങളിൽ ദേഷ്യച്ചെമ്പനൊരു പോരു കോഴിയായി ...
നെഞ്ചിൻ കൂട്ടിനുള്ളിൽ സ്വന്തം തൂവൽ
കൊത്തിപ്പറിച്ചു പിടഞ്ഞു ....
ചിലപ്പോൾ ചെമ്പൂ വിറപ്പിച്ചു ചിറകു കുടഞ്ഞു പറന്നു ചാടി
കൊക്കു കുഴഞ്ഞു തളർന്നിരുന്നു ....!
ജനാലപ്പടിയിൽ പടർന്നു മൊട്ടിട്ട
കടലാസു ചെടിയുടെ കൂർത്ത മുള്ളിൽ
എന്റെ ചെറുവിരൽ കുടുങ്ങിപ്പിടഞ്ഞതിനൊപ്പം
കേട്ടതൊരു നിസ്സഹായ നിലവിളി ....!
തലേന്നു രാത്രി കണ്ട കിച്ചുവിന്റെ ""Burn My Body ""എഫക്റ്റ് !
സങ്കടവും ദേഷ്യവും കൂടിക്കലരുന്ന നേരങ്ങളിൽ
"'ചത്താൽ മതിയെന്ന ""ഒറ്റവാക്ക് ഇനിയുണ്ടാവില്ലെന്ന നിസ്സഹായത ...
""ചത്താലും രക്ഷയില്ലെന്ന് "" അവൻ പകർന്ന തിരിച്ചറിവിന്റെ മരവിപ്പ് !!
ഇവിടെയീ വിദേശ നഗരത്തിൽ
പുറത്തുണക്കാനിടുന്ന വസ്ത്രങ്ങളിൽ അടിവസ്ത്രങ്ങൾ ഉണ്ടാവരുതെന്ന
സുഹൃത്തിന്റെ മുന്നറിയിപ്പ് തന്നത് അതേ നിസ്സഹായത ...
വിഷു ദിനം പുലർച്ചെ കുളിക്കാൻ കയറവേ
അവളുടെ മൂക്ക് പിടിച്ചെടുത്തത്
അടിവസ്ത്രത്തിൽ പുരണ്ട അപരിചിതമായ ""പുരുഷ ഗന്ധം ""!!
പല രാജ്യക്കാർ തങ്ങുന്ന കെട്ടിടത്തിന്റെ ഇടനാഴിയിലിറങ്ങവേ
പലപ്പോഴും അവളുടെ മൂക്കിനെ അലോസരപ്പെടുത്തിയിരുന്ന
ഏതോ പെർഫ്യൂമിന്റെ രൂക്ഷ ഗന്ധം !!
ചത്ത എലിയെ തൂക്കിയെടുക്കും പോലെ
അടി വസ്ത്രത്തെ തോണ്ടി ദൂരെയെറിഞ്ഞ കഥ കേട്ട്
അവൾക്കൊപ്പം ഹൃദയമൊന്നോക്കാനിച്ചു ....
നിസ്സഹായതയുടെ മനം പിരട്ടൽ !!!
ഒടുക്കം... ഒക്കെയൊരു കോണിൽ മാറ്റി വച്ച്
ഹൃദയമൊരു കുംഭകർണ്ണനായി....
നടിച്ചു മടുത്തൊരുറക്കത്തിൽ
എന്നോ കൂട്ടി വച്ച ചില മോഹവളത്തുണ്ടുകൾ
പ്രതീക്ഷയുടെ വളക്കിലുക്കങ്ങളായി മാറുന്നത്
സ്വപ്നം കണ്ടു ....
പേടിയ്ക്കും സങ്കടത്തിനും ദേഷ്യത്തിനും നിസ്സഹായതയ്ക്കുമപ്പുറം
ചില സ്നേഹ-സമാധാന നിമിഷങ്ങൾ വന്നേയ്ക്കുമെന്ന് .....!!
അദൃശ്യങ്ങളായി കൂടെ നില്ക്കുന്ന
എപ്പോഴും , ഏതു നേരത്തും കയറി വന്നേയ്ക്കാവുന്ന
ചില "അനാവശ്യങ്ങൾക്കൊപ്പം"
അങ്ങനെയൊരു തോന്നൽ കൂടിയില്ലെങ്കിൽ
ഹൃദയം എന്നേ മരിച്ചു മരവിച്ചു മണ്ണടിഞ്ഞേനെ !!!
ചെവിപ്പിന്നിലൊളിപ്പിച്ച് ,
മുപ്പതുകളിലെത്തിയ "യുവ ഹൃദയം "( അങ്ങനെ പറയാമോ എന്തോ ????)
ദീർഘ നിശ്വാസമുതിർത്തു ....
ഈയിടെയായി അദൃശ്യമായി ചില ""അനാവശ്യങ്ങൾ "'
ഹൃദയത്തെ പിന്തുടരുന്നുണ്ട് ...
രാവിലെ ഒരു 6 മണി കഴിഞ്ഞ നേരത്ത് ,
മൊളി പിടിച്ചു തുടങ്ങിയ കാലുകളിൽ വാറു തേഞ്ഞ
തുകൽച്ചെരിപ്പു ബദ്ധപ്പെട്ടു കയറ്റി പുറത്തിറങ്ങുമ്പോൾ
അദൃശ്യമായൊരു ഭയത്തിന്റെ മുൾമുനയിൽ ഹൃദയം നൊന്തു !!
""അപരിചിതമായൊരു കാലൊച്ച പുറകിലുണ്ടോ ???""!!
പായൽ പച്ചയുടെ നെഞ്ചിൽ ചവിട്ടി ധൃതിയിൽ മേലുകഴുകുമ്പോൾ
വീണ്ടുമൊരു പേടി മുള്ളു തറച്ചു !!!
""ഈ തലവേദന ....ഇതെന്തിന്റെ ലക്ഷണമാണ്??"!!!
ഇളം വെയിൽച്ചില്ലത്തുമ്പത്തെ ഓറഞ്ചു സൂര്യൻ
പഴയ മട്ടിൽ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന
ചില്ലുകൾ പതിച്ച കണ്ണാടി ജനവാതിലിലൂടെ
എന്റെ കൈത്തണ്ടയിലെ പച്ച ഞരമ്പുകളിലൊരു നീല സൂര്യനാകുമ്പോൾ
ഹൃദയം അനാവശ്യമായൊരു സങ്കടത്തൂവൽ ചൂടുന്നു !!!
""ഇന്നലെ പത്രത്താളിൽ കണ്ട പൊള്ളിയടർന്ന കുഞ്ഞു മുഖം !!"
ഒരു കാറ്റിന്റെ കുടക്കീഴിലതിനെ പറത്തിയകറ്റിത്തിരിയുമ്പോൾ ,
പത്രത്താൾ മറിഞ്ഞു കടന്നു വന്നതൊരു ""അജ്ഞാത മൃത ദേഹം ""...
തെല്ലുന്തിയ പല്ലുകൾ നിറഞ്ഞു ചിരിച്ചു വീണ്ടും കണ്മുന്നിൽ !!!
കയ്യിലെ ചോറുപൊതി തട്ടിപ്പറിക്കുന്ന ചെളി പിടിച്ച നഖങ്ങൾ ...
തീവണ്ടി മുറിയിൽ കഴിക്കാതെ കാത്തു വച്ച
പലഹാരപ്പൊതി കൂടി നീട്ടുമ്പോൾ ,
എച്ചിലില പരതിത്തഴമ്പിച്ച കൈകൾക്കു വിറയൽ ....!!
ആരോ കടിച്ചു വലിച്ചെറിഞ്ഞ എല്ലിൻ കഷണം വീണ്ടും വീണ്ടും നോക്കി
എച്ചിലിലയിലെ ശേഷിച്ച വറ്റും നുള്ളിപ്പെറുക്കിത്തിന്ന മനുഷ്യക്കോലം
പത്രത്താളിൽ കണ്ണടച്ചു കിടന്ന്
തൊണ്ടയിലവശേഷിച്ച ഗദ്ഗദത്തുണ്ടിൽ തടഞ്ഞു നിന്നു !!
വെള്ളയിൽ കുഞ്ഞു ചുവന്ന റോസാപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
എന്റെ മെത്താരണയുടെ മറുവശത്ത്
മൈലാഞ്ചിച്ചോപ്പിട്ട നഖങ്ങളാഴ്ത്തിയടക്കിയ
നേരവും കാലവും നോക്കാതെ കയറി വരുന്ന ദേഷ്യച്ചെമ്പൻ ,
ചില താരതമ്യ പഠനങ്ങളിൽ നിന്ന് വിറച്ചു ...!!
""അവരു വച്ച വീടും
അവരു വാങ്ങിയ കാറും
അവരുടെ കുട്ടിയുടെ കിന്റർഗാർട്ടൻ റാങ്കും !!!!""
അങ്ങനെ അവരുടെതായ ....""എന്റേതാകാത്തതെല്ലാം ""
നഖമുനയിൽ കീറിപ്പറിഞ്ഞു നിലത്തു വീണു !
ചില നേരങ്ങളിൽ ദേഷ്യച്ചെമ്പനൊരു പോരു കോഴിയായി ...
നെഞ്ചിൻ കൂട്ടിനുള്ളിൽ സ്വന്തം തൂവൽ
കൊത്തിപ്പറിച്ചു പിടഞ്ഞു ....
ചിലപ്പോൾ ചെമ്പൂ വിറപ്പിച്ചു ചിറകു കുടഞ്ഞു പറന്നു ചാടി
കൊക്കു കുഴഞ്ഞു തളർന്നിരുന്നു ....!
ജനാലപ്പടിയിൽ പടർന്നു മൊട്ടിട്ട
കടലാസു ചെടിയുടെ കൂർത്ത മുള്ളിൽ
എന്റെ ചെറുവിരൽ കുടുങ്ങിപ്പിടഞ്ഞതിനൊപ്പം
കേട്ടതൊരു നിസ്സഹായ നിലവിളി ....!
തലേന്നു രാത്രി കണ്ട കിച്ചുവിന്റെ ""Burn My Body ""എഫക്റ്റ് !
സങ്കടവും ദേഷ്യവും കൂടിക്കലരുന്ന നേരങ്ങളിൽ
"'ചത്താൽ മതിയെന്ന ""ഒറ്റവാക്ക് ഇനിയുണ്ടാവില്ലെന്ന നിസ്സഹായത ...
""ചത്താലും രക്ഷയില്ലെന്ന് "" അവൻ പകർന്ന തിരിച്ചറിവിന്റെ മരവിപ്പ് !!
ഇവിടെയീ വിദേശ നഗരത്തിൽ
പുറത്തുണക്കാനിടുന്ന വസ്ത്രങ്ങളിൽ അടിവസ്ത്രങ്ങൾ ഉണ്ടാവരുതെന്ന
സുഹൃത്തിന്റെ മുന്നറിയിപ്പ് തന്നത് അതേ നിസ്സഹായത ...
വിഷു ദിനം പുലർച്ചെ കുളിക്കാൻ കയറവേ
അവളുടെ മൂക്ക് പിടിച്ചെടുത്തത്
അടിവസ്ത്രത്തിൽ പുരണ്ട അപരിചിതമായ ""പുരുഷ ഗന്ധം ""!!
പല രാജ്യക്കാർ തങ്ങുന്ന കെട്ടിടത്തിന്റെ ഇടനാഴിയിലിറങ്ങവേ
പലപ്പോഴും അവളുടെ മൂക്കിനെ അലോസരപ്പെടുത്തിയിരുന്ന
ഏതോ പെർഫ്യൂമിന്റെ രൂക്ഷ ഗന്ധം !!
ചത്ത എലിയെ തൂക്കിയെടുക്കും പോലെ
അടി വസ്ത്രത്തെ തോണ്ടി ദൂരെയെറിഞ്ഞ കഥ കേട്ട്
അവൾക്കൊപ്പം ഹൃദയമൊന്നോക്കാനിച്ചു ....
നിസ്സഹായതയുടെ മനം പിരട്ടൽ !!!
ഒടുക്കം... ഒക്കെയൊരു കോണിൽ മാറ്റി വച്ച്
ഹൃദയമൊരു കുംഭകർണ്ണനായി....
നടിച്ചു മടുത്തൊരുറക്കത്തിൽ
എന്നോ കൂട്ടി വച്ച ചില മോഹവളത്തുണ്ടുകൾ
പ്രതീക്ഷയുടെ വളക്കിലുക്കങ്ങളായി മാറുന്നത്
സ്വപ്നം കണ്ടു ....
പേടിയ്ക്കും സങ്കടത്തിനും ദേഷ്യത്തിനും നിസ്സഹായതയ്ക്കുമപ്പുറം
ചില സ്നേഹ-സമാധാന നിമിഷങ്ങൾ വന്നേയ്ക്കുമെന്ന് .....!!
അദൃശ്യങ്ങളായി കൂടെ നില്ക്കുന്ന
എപ്പോഴും , ഏതു നേരത്തും കയറി വന്നേയ്ക്കാവുന്ന
ചില "അനാവശ്യങ്ങൾക്കൊപ്പം"
അങ്ങനെയൊരു തോന്നൽ കൂടിയില്ലെങ്കിൽ
ഹൃദയം എന്നേ മരിച്ചു മരവിച്ചു മണ്ണടിഞ്ഞേനെ !!!