അന്ന അഹ്മത്തോവ വാക്കുകളാൽ വരച്ചിട്ട മഴ ,
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന വെട്ടുക്കിളി കൂട്ടങ്ങളെപ്പോലെയാണ് !
സന്ധ്യയുടെ തണുപ്പിൽ പവിഴമല്ലിച്ചുവട്ടിലെ ഓറഞ്ചുമുത്തുകൾക്കു മീതെ അലസമായിരുന്ന് വായിക്കാനെടുത്ത ജിജിയുടെ പുസ്തകം - നിനക്കുള്ള കത്തുകൾ - അതിലെ പ്രണയം പൊടുന്നനെ ഒരു പ്രണയപ്പെരുമഴക്കാലമോർമ്മിപ്പിച്ചുകൊണ്ട് എന്നിലാർത്തലച്ചു പെയ്യാൻ തുടങ്ങി .
ഇടയ്ക്കിടെ ,മഴത്തണുപ്പാണ് പെണ്ണേ മരണത്തിനുമെന്നെന്റെ കൈത്തണ്ടയിലെഴുതി എങ്ങോ മാഞ്ഞുപോയ മറ്റൊരുവനെയോർത്തു .
വെയിലാർന്ന പകലിന്റെ ചൂടും മഴപെയ്തരാവിന്റെ തണുപ്പുമുള്ള
പ്രണയവിരൽത്തുമ്പുകളുടെ നേർമ്മ എന്റെ കൈത്തണ്ടയിൽ വീണ്ടും..
ഞാൻ എന്നിൽനിന്നൂർന്നിറങ്ങി , പഴയകൗമാരക്കാരിയായി ,
ആകാശനീലിമനെയ്ത പാട്ടുപാവാടയുടുത്തു മുടിപിന്നിയിട്ടു ചുവന്ന പൊട്ടുതൊട്ടു .
ആത്മാവിന്റെ ഭാഗമായ ഒരു പ്രണയത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല .
അങ്ങനെയൊരുപ്രണയത്തിനിടയിൽ ഏകാന്തവാസം അനുഭവിച്ച ഒരുവൾക്ക് !
ജിജി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവളുടെ പപ്പുവിനും
വന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രണയങ്ങൾക്കുമാണ് .
അവൾക്കു പറയാൻ പ്രണയം മാത്രമേയുള്ളൂ .
പലനിറങ്ങളിൽ ,പല ഗന്ധങ്ങളിൽ ,വിചിത്രാകൃതികളിലുള്ള
മെഴുകുതിരികൾ ശേഖരിച്ച് , രാത്രിയിൽ കിടപ്പുമുറിയുടെ ഓരം ചേർന്ന്
ജനലരികിലിട്ട മേശമേൽ കത്തിച്ചു വയ്ക്കുന്നത് ഹരമായിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക് .
ഒരു ഓജോ ബോർഡ് കഥയിൽ തുടങ്ങിയ മെഴുകുതിരി പ്രേമം .
റോസ് ,വാനില ,ലാവണ്ടർ മണങ്ങൾ അക്കാലങ്ങളിൽ എന്റെ മുറിയിലൊഴുകി നടന്നു .
പുതിയ മെഴുകുതിരി ഗന്ധങ്ങൾ തേടി ആർച്ചീസ് യാത്രകൾ പതിവായി .
മെഴുകുതിരി വെട്ടത്തിൽ ,ചില്ലു ജനലിൽ പ്രതിഫലിച്ച നിഴലുകളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പേരുവിളിച്ച് ഒരു കൗമാരക്കാരിയുടെ സംഘർഷഭരിതമായ ജീവിതം എത്രമാത്രംദുരിതപൂർണ്ണമാണെന്ന് ഞാൻ കണ്ണീരൊഴുക്കി പ്പറഞ്ഞു .
അടുത്തിടെ ഫോർവേഡ് ചെയ്തുകിട്ടിയ തമിഴൻ മന്ത്രവാദിയുടെ വീഡിയോയിൽ ഡോകട്ർ പറഞ്ഞതുപോലെ മെഴുകുതിരിനാളത്തിലേയ്ക്ക് കുറച്ചുനേരം ഇമയനക്കാതെ നോക്കിയിരുന്നാലുണ്ടാകുന്ന വിഭ്രമം എന്നെയും പിടികൂടിയിരുന്നിരിക്കാം .
അങ്ങനെയൊരു രാത്രിയിൽ പൊടുന്നനെ ഞാൻ ചില കഥാപാത്രങ്ങളെ മെനയാൻ തുടങ്ങി .എന്റെ മാത്രം പ്രണയത്തിനായി കാത്തിരിക്കുന്ന എന്റെ മാത്രം കാമുകന്മാർ .
നിനക്ക് ,എന്ന സംബോധനയോടെ അവർക്കായി ഞാനെന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ചു . അന്ന് തലയിലുദിച്ച പൊട്ടത്തരങ്ങൾ !
ജിജിയുടെ കത്തുകൾ എന്നെ എന്നോ മറവിയിലാണ്ടുപോയ ആ രാവുകളിലേക്കെത്തിച്ചു .
ഒരു കൗമാരക്കാരിയുടെ ഉത്സാഹത്തോടെ കാൽപ്പെട്ടിക്കുള്ളിലിട്ടു പൂട്ടിയ ഡയറിയോർമ്മകൾ ഞാൻ പുറത്തെടുത്തു നോക്കിയിരുന്നു .
ജിജിയുടെ ജീവിതത്തിലെ മെഴുകുതിരി വെട്ടങ്ങൾ എന്റെ പ്രണയത്തിന്റെ പഴയചില ഏടുകളിലേക്കു കൂടിയാണ് വെളിച്ചമായത് .
ജിജിയുടെ വാക്കുകളിൽ പറഞ്ഞാൽ
"പാതിയുണർന്നും പാതിയുറങ്ങിയും ഉരുകിത്തീർന്ന മെഴുകുതിരികൾക്കിടയിൽ കാത്തിരിക്കുന്ന ഒരിക്കലും മടുക്കാത്ത ഒരു പ്രണയം നൽകുന്ന ചിലയോർമകൾ "
"നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന " ജിജിയുടെ ചിന്തയിൽ നിന്ന് എന്റെ ഹൃദയം കണ്ടെത്തിയത് ഒരിക്കലും പൂക്കാത്ത ഒരു മരത്തിന്റെ ഓർമ്മ കൂടിയാണ് .
പുസ്തകപ്പാതിയെത്തുമ്പോഴേക്കും ഓർമ്മകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടി ! മുന്നോട്ടു വായിക്കാൻ അശക്തയായി, പ്രണയത്തിനു പുറംതിരിഞ്ഞുനിന്ന് ഞാൻ പുസ്തകമടച്ചു . പിന്നെയതിന്റെ ഭ്രമാത്മകതയിൽ നിന്ന് മുക്തയായി പാതിരാവിൽ വീണ്ടും പുസ്തകം വായിക്കാനെടുത്തു .
"പാട്ടുകളിൽ നിന്ന് പാട്ടുകളിലേയ്ക്ക് ഊളിയിട്ട പ്രണയം " ഹൃദയത്തിലൊരു പാട്ടിന്റെ "റോസാപ്പൂ "വിരിയിച്ചു .
ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്ത ജിജിയുടെയും പപ്പുവിന്റെയും പ്രണയോന്മാദങ്ങൾ !
"നിറയെപ്പൂത്ത നാഗലിംഗമരങ്ങൾ "കണ്ണടച്ചോർക്കാൻ തുടങ്ങുമ്പോഴേയ്ക്കും നെഞ്ചിൽ അലച്ചു പെയ്യുന്ന പ്രണയം .
"അടിവയറ്റിൽ നിന്ന് തീ പാറിക്കുന്ന പ്രണയം "
ജിജി വാക്കുവരകളാൽ ചിത്രം വരച്ചിരിക്കുന്ന , നമ്മെ പ്രണയത്തിന്റെ ഇന്ദ്രജാലലോകത്തെത്തിക്കുന്ന "നിനക്കുള്ള കത്തുകളിൽ " പലതും അവസാനിക്കുന്നത് പപ്പുവിനോടുള്ള ചോദ്യങ്ങളിലാണ് .
ഒന്നിന്റെയും ഉത്തരം പ്രതീക്ഷിക്കാതെ ,
പ്രണയത്തിന്റെ ഉമ്മകളും വാത്സല്യത്തിന്റെ ഉരുളകളും
കരുതിവച്ചു കാത്തിരിക്കുന്നൊരുവൾ !
പപ്പുവിനൊപ്പം ജിജി നടന്നു തീർത്ത ദൂരങ്ങൾ ,"കടും പച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോലെ "നിറമാർന്ന അവളുടെ പ്രണയം ..അവയൊക്കെയും എന്നെ ഒരേസമയം സംഭ്രമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു .
പാതിരകഴിഞ്ഞ ആ നേരത്ത് ,പെണ്ണേയെന്നൊരു നെടുവീർപ്പോടെ
ഞാനവളുടെ നമ്പർ ഡയൽ ചെയ്യാനെടുത്തു .എനിക്കവളെ ആ നിമിഷം കാണണമെന്നും കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കണമെന്നും
ഉറക്കെയുറക്കെ കരയണമെന്നും തോന്നി . ഒരർദ്ധബോധത്തിലായിരുന്നു ഞാൻ ! പിന്നെ രാക്കാറ്റിലടഞ്ഞ ചില്ലുജനാലയുടെയൊച്ചയിൽ സ്വബോധം വീണ്ടെടുത്ത് ഞാൻ വെറുതെ ചിരിച്ചു .
ഒടുക്കം " നിനക്കുള്ള കത്തുകൾ " വായിച്ചു മടക്കി ,
ഉറക്കമില്ലാത്ത മറ്റൊരു രാത്രിയ്ക്കു കാവലിരുന്നു .💜
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന വെട്ടുക്കിളി കൂട്ടങ്ങളെപ്പോലെയാണ് !
സന്ധ്യയുടെ തണുപ്പിൽ പവിഴമല്ലിച്ചുവട്ടിലെ ഓറഞ്ചുമുത്തുകൾക്കു മീതെ അലസമായിരുന്ന് വായിക്കാനെടുത്ത ജിജിയുടെ പുസ്തകം - നിനക്കുള്ള കത്തുകൾ - അതിലെ പ്രണയം പൊടുന്നനെ ഒരു പ്രണയപ്പെരുമഴക്കാലമോർമ്മിപ്പിച്ചുകൊണ്ട് എന്നിലാർത്തലച്ചു പെയ്യാൻ തുടങ്ങി .
ഇടയ്ക്കിടെ ,മഴത്തണുപ്പാണ് പെണ്ണേ മരണത്തിനുമെന്നെന്റെ കൈത്തണ്ടയിലെഴുതി എങ്ങോ മാഞ്ഞുപോയ മറ്റൊരുവനെയോർത്തു .
വെയിലാർന്ന പകലിന്റെ ചൂടും മഴപെയ്തരാവിന്റെ തണുപ്പുമുള്ള
പ്രണയവിരൽത്തുമ്പുകളുടെ നേർമ്മ എന്റെ കൈത്തണ്ടയിൽ വീണ്ടും..
ഞാൻ എന്നിൽനിന്നൂർന്നിറങ്ങി , പഴയകൗമാരക്കാരിയായി ,
ആകാശനീലിമനെയ്ത പാട്ടുപാവാടയുടുത്തു മുടിപിന്നിയിട്ടു ചുവന്ന പൊട്ടുതൊട്ടു .
ആത്മാവിന്റെ ഭാഗമായ ഒരു പ്രണയത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല .
അങ്ങനെയൊരുപ്രണയത്തിനിടയിൽ ഏകാന്തവാസം അനുഭവിച്ച ഒരുവൾക്ക് !
ജിജി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവളുടെ പപ്പുവിനും
വന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രണയങ്ങൾക്കുമാണ് .
അവൾക്കു പറയാൻ പ്രണയം മാത്രമേയുള്ളൂ .
പലനിറങ്ങളിൽ ,പല ഗന്ധങ്ങളിൽ ,വിചിത്രാകൃതികളിലുള്ള
മെഴുകുതിരികൾ ശേഖരിച്ച് , രാത്രിയിൽ കിടപ്പുമുറിയുടെ ഓരം ചേർന്ന്
ജനലരികിലിട്ട മേശമേൽ കത്തിച്ചു വയ്ക്കുന്നത് ഹരമായിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക് .
ഒരു ഓജോ ബോർഡ് കഥയിൽ തുടങ്ങിയ മെഴുകുതിരി പ്രേമം .
റോസ് ,വാനില ,ലാവണ്ടർ മണങ്ങൾ അക്കാലങ്ങളിൽ എന്റെ മുറിയിലൊഴുകി നടന്നു .
പുതിയ മെഴുകുതിരി ഗന്ധങ്ങൾ തേടി ആർച്ചീസ് യാത്രകൾ പതിവായി .
മെഴുകുതിരി വെട്ടത്തിൽ ,ചില്ലു ജനലിൽ പ്രതിഫലിച്ച നിഴലുകളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പേരുവിളിച്ച് ഒരു കൗമാരക്കാരിയുടെ സംഘർഷഭരിതമായ ജീവിതം എത്രമാത്രംദുരിതപൂർണ്ണമാണെന്ന് ഞാൻ കണ്ണീരൊഴുക്കി പ്പറഞ്ഞു .
അടുത്തിടെ ഫോർവേഡ് ചെയ്തുകിട്ടിയ തമിഴൻ മന്ത്രവാദിയുടെ വീഡിയോയിൽ ഡോകട്ർ പറഞ്ഞതുപോലെ മെഴുകുതിരിനാളത്തിലേയ്ക്ക് കുറച്ചുനേരം ഇമയനക്കാതെ നോക്കിയിരുന്നാലുണ്ടാകുന്ന വിഭ്രമം എന്നെയും പിടികൂടിയിരുന്നിരിക്കാം .
അങ്ങനെയൊരു രാത്രിയിൽ പൊടുന്നനെ ഞാൻ ചില കഥാപാത്രങ്ങളെ മെനയാൻ തുടങ്ങി .എന്റെ മാത്രം പ്രണയത്തിനായി കാത്തിരിക്കുന്ന എന്റെ മാത്രം കാമുകന്മാർ .
നിനക്ക് ,എന്ന സംബോധനയോടെ അവർക്കായി ഞാനെന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ചു . അന്ന് തലയിലുദിച്ച പൊട്ടത്തരങ്ങൾ !
ജിജിയുടെ കത്തുകൾ എന്നെ എന്നോ മറവിയിലാണ്ടുപോയ ആ രാവുകളിലേക്കെത്തിച്ചു .
ഒരു കൗമാരക്കാരിയുടെ ഉത്സാഹത്തോടെ കാൽപ്പെട്ടിക്കുള്ളിലിട്ടു പൂട്ടിയ ഡയറിയോർമ്മകൾ ഞാൻ പുറത്തെടുത്തു നോക്കിയിരുന്നു .
ജിജിയുടെ ജീവിതത്തിലെ മെഴുകുതിരി വെട്ടങ്ങൾ എന്റെ പ്രണയത്തിന്റെ പഴയചില ഏടുകളിലേക്കു കൂടിയാണ് വെളിച്ചമായത് .
ജിജിയുടെ വാക്കുകളിൽ പറഞ്ഞാൽ
"പാതിയുണർന്നും പാതിയുറങ്ങിയും ഉരുകിത്തീർന്ന മെഴുകുതിരികൾക്കിടയിൽ കാത്തിരിക്കുന്ന ഒരിക്കലും മടുക്കാത്ത ഒരു പ്രണയം നൽകുന്ന ചിലയോർമകൾ "
"നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന " ജിജിയുടെ ചിന്തയിൽ നിന്ന് എന്റെ ഹൃദയം കണ്ടെത്തിയത് ഒരിക്കലും പൂക്കാത്ത ഒരു മരത്തിന്റെ ഓർമ്മ കൂടിയാണ് .
പുസ്തകപ്പാതിയെത്തുമ്പോഴേക്കും ഓർമ്മകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടി ! മുന്നോട്ടു വായിക്കാൻ അശക്തയായി, പ്രണയത്തിനു പുറംതിരിഞ്ഞുനിന്ന് ഞാൻ പുസ്തകമടച്ചു . പിന്നെയതിന്റെ ഭ്രമാത്മകതയിൽ നിന്ന് മുക്തയായി പാതിരാവിൽ വീണ്ടും പുസ്തകം വായിക്കാനെടുത്തു .
"പാട്ടുകളിൽ നിന്ന് പാട്ടുകളിലേയ്ക്ക് ഊളിയിട്ട പ്രണയം " ഹൃദയത്തിലൊരു പാട്ടിന്റെ "റോസാപ്പൂ "വിരിയിച്ചു .
ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്ത ജിജിയുടെയും പപ്പുവിന്റെയും പ്രണയോന്മാദങ്ങൾ !
"നിറയെപ്പൂത്ത നാഗലിംഗമരങ്ങൾ "കണ്ണടച്ചോർക്കാൻ തുടങ്ങുമ്പോഴേയ്ക്കും നെഞ്ചിൽ അലച്ചു പെയ്യുന്ന പ്രണയം .
"അടിവയറ്റിൽ നിന്ന് തീ പാറിക്കുന്ന പ്രണയം "
ജിജി വാക്കുവരകളാൽ ചിത്രം വരച്ചിരിക്കുന്ന , നമ്മെ പ്രണയത്തിന്റെ ഇന്ദ്രജാലലോകത്തെത്തിക്കുന്ന "നിനക്കുള്ള കത്തുകളിൽ " പലതും അവസാനിക്കുന്നത് പപ്പുവിനോടുള്ള ചോദ്യങ്ങളിലാണ് .
ഒന്നിന്റെയും ഉത്തരം പ്രതീക്ഷിക്കാതെ ,
പ്രണയത്തിന്റെ ഉമ്മകളും വാത്സല്യത്തിന്റെ ഉരുളകളും
കരുതിവച്ചു കാത്തിരിക്കുന്നൊരുവൾ !
പപ്പുവിനൊപ്പം ജിജി നടന്നു തീർത്ത ദൂരങ്ങൾ ,"കടും പച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോലെ "നിറമാർന്ന അവളുടെ പ്രണയം ..അവയൊക്കെയും എന്നെ ഒരേസമയം സംഭ്രമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു .
പാതിരകഴിഞ്ഞ ആ നേരത്ത് ,പെണ്ണേയെന്നൊരു നെടുവീർപ്പോടെ
ഞാനവളുടെ നമ്പർ ഡയൽ ചെയ്യാനെടുത്തു .എനിക്കവളെ ആ നിമിഷം കാണണമെന്നും കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കണമെന്നും
ഉറക്കെയുറക്കെ കരയണമെന്നും തോന്നി . ഒരർദ്ധബോധത്തിലായിരുന്നു ഞാൻ ! പിന്നെ രാക്കാറ്റിലടഞ്ഞ ചില്ലുജനാലയുടെയൊച്ചയിൽ സ്വബോധം വീണ്ടെടുത്ത് ഞാൻ വെറുതെ ചിരിച്ചു .
ഒടുക്കം " നിനക്കുള്ള കത്തുകൾ " വായിച്ചു മടക്കി ,
ഉറക്കമില്ലാത്ത മറ്റൊരു രാത്രിയ്ക്കു കാവലിരുന്നു .💜