മാസാന്ത്യങ്ങളിലെ കുഞ്ഞനുമൊത്തുള്ള
"അമ്മവീട് "യാത്രകൾ സമ്മാനിക്കുന്നത്
ചെറിയ സങ്കടങ്ങളും വലിയ സന്തോഷങ്ങളുമാണ് !
ഇത്തവണ സന്ധ്യ കഴിഞ്ഞ നേരത്ത്
സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ എതിരേറ്റത് ,
ഹൃദയം കൊതിച്ചു കൊതിച്ചിരുന്നൊരു ഗന്ധം!!
കാത്തു കാത്തിരുന്ന ആ സുഗന്ധത്തിനൊടുവിൽ
ഹൃദയം മൂളിയതു പ്രിയ കവിയുടെവരികൾ .....
ഹൃദയം കൊതിച്ചു കൊതിച്ചിരുന്നൊരു ഗന്ധം!!
കാത്തു കാത്തിരുന്ന ആ സുഗന്ധത്തിനൊടുവിൽ
ഹൃദയം മൂളിയതു പ്രിയ കവിയുടെവരികൾ .....
"അകലെപ്പാലകൾ പൂവിടും ഗന്ധം...
അരികിലാരുടെ സ്നേഹ സുഗന്ധം ?
ഹൃദയ നീഢത്തിനുള്ളിലെപ്പക്ഷി
പഴയൊരോർമ്മയെക്കൊഞ്ചി വിളിപ്പൂ...."
അരികിലാരുടെ സ്നേഹ സുഗന്ധം ?
ഹൃദയ നീഢത്തിനുള്ളിലെപ്പക്ഷി
പഴയൊരോർമ്മയെക്കൊഞ്ചി വിളിപ്പൂ...."
ഓർമ്മയുടെ അങ്ങേയറ്റത്തെക്കൊമ്പിൽ വിടർന്ന പൂവിന്
പാലപ്പൂമണം !!
അടിമുടി പൂത്തൊരു പാല മരം ആദ്യമായിക്കണ്ടത്
ഡിസംബർ മഞ്ഞിന്റെ കുളിരു വീണ സന്ധ്യയിൽ !
അന്നത്തെയാ പത്തു വയസ്സുകാരി
പാലയുടെ സൗന്ദര്യം കണ്ടതു "യക്ഷിക്കണ്ണുകളിലൂടെ ...."
പാലപ്പൂമണം !!
അടിമുടി പൂത്തൊരു പാല മരം ആദ്യമായിക്കണ്ടത്
ഡിസംബർ മഞ്ഞിന്റെ കുളിരു വീണ സന്ധ്യയിൽ !
അന്നത്തെയാ പത്തു വയസ്സുകാരി
പാലയുടെ സൗന്ദര്യം കണ്ടതു "യക്ഷിക്കണ്ണുകളിലൂടെ ...."
അരപ്പാവാടക്കാരി മുഴുപ്പാവാടയിലെത്തിയപ്പോൾ
പാലപ്പൂ മണത്തിനൊപ്പം ഒഴുകിയെത്തിയത്
ചില ഗന്ധർവ്വ സ്വപ്‌നങ്ങൾ...!!
സ്വപ്നാടനത്തിന്റെ തുടർച്ചകളിൽ
എവിടെനിന്നോ കിട്ടിയ വെളിപാട്....
"ഗന്ധർവ്വനിഷ്ടം നീല നിറം...!!"
പാലപ്പൂ മണത്തിനൊപ്പം ഒഴുകിയെത്തിയത്
ചില ഗന്ധർവ്വ സ്വപ്‌നങ്ങൾ...!!
സ്വപ്നാടനത്തിന്റെ തുടർച്ചകളിൽ
എവിടെനിന്നോ കിട്ടിയ വെളിപാട്....
"ഗന്ധർവ്വനിഷ്ടം നീല നിറം...!!"
അമ്മയുടെ പ്രിയപ്പെട്ടൊരു സാരി
(വെള്ളയിൽ നീല പൂക്കളുള്ളത് )
വാശിപിടിച്ചു വെട്ടിച്ചു പാവാട
തയ്പ്പിച്ചുടുത്തത് "ഗന്ധർവ്വനു"വേണ്ടി മാത്രം....!
(വെള്ളയിൽ നീല പൂക്കളുള്ളത് )
വാശിപിടിച്ചു വെട്ടിച്ചു പാവാട
തയ്പ്പിച്ചുടുത്തത് "ഗന്ധർവ്വനു"വേണ്ടി മാത്രം....!
കൗമാര വിഹ്വലതകൾ ഭ്രമിപ്പിച്ചൊരു രാത്രിയിൽ ,
ആകാശനീലിമയിൽ നക്ഷത്രപ്പുള്ളികളുള്ള
പട്ടു പാവാടയണിഞ്ഞ് ,
ഓടുമേഞ്ഞ പഴയ "അമ്മവീടിന്റെ "
പാതിച്ചുവരുള്ള വരാന്തയുടെയറ്റത്തെ
ജനലഴികളിൽ പിടിച്ച് ...നേർത്ത നിലാവിൽ
പൂത്തുലഞ്ഞ പാലയുടെ ഗന്ധർവ്വ സൗന്ദര്യം നോക്കി
എത്രയോ നേരം ഹൃദയം കാത്തിരുന്നു...!!
(കാതോർത്തിരുന്ന ഗന്ധർവ്വ സ്വരത്തിനു പകരം കേട്ടത്
അമ്മമ്മയുടെ ശകാരം...."ഈ പെണ്ണിനു നട്ട പ്രാന്താണോ?")
ആകാശനീലിമയിൽ നക്ഷത്രപ്പുള്ളികളുള്ള
പട്ടു പാവാടയണിഞ്ഞ് ,
ഓടുമേഞ്ഞ പഴയ "അമ്മവീടിന്റെ "
പാതിച്ചുവരുള്ള വരാന്തയുടെയറ്റത്തെ
ജനലഴികളിൽ പിടിച്ച് ...നേർത്ത നിലാവിൽ
പൂത്തുലഞ്ഞ പാലയുടെ ഗന്ധർവ്വ സൗന്ദര്യം നോക്കി
എത്രയോ നേരം ഹൃദയം കാത്തിരുന്നു...!!
(കാതോർത്തിരുന്ന ഗന്ധർവ്വ സ്വരത്തിനു പകരം കേട്ടത്
അമ്മമ്മയുടെ ശകാരം...."ഈ പെണ്ണിനു നട്ട പ്രാന്താണോ?")
അമ്മയുടെ പേരിൽ ഓഹരി വയ്ക്കപ്പെട്ട
പതിനഞ്ചു സെന്റിന്റെയോരത്ത്
ഗന്ധർവ്വ രൂപമാർന്ന പാലമരം കൂടിയുണ്ടെന്ന കണ്ടെത്തൽ ....
അതു തന്ന സന്തോഷം..!
അച്ഛന്റെ പ്രകൃതി സ്നേഹമറിയുന്നത് കൊണ്ട്
അതൊരിക്കലും മുറിക്കപ്പെടില്ലെന്നു തീർച്ചയായിരുന്നു ....
പതിനഞ്ചു സെന്റിന്റെയോരത്ത്
ഗന്ധർവ്വ രൂപമാർന്ന പാലമരം കൂടിയുണ്ടെന്ന കണ്ടെത്തൽ ....
അതു തന്ന സന്തോഷം..!
അച്ഛന്റെ പ്രകൃതി സ്നേഹമറിയുന്നത് കൊണ്ട്
അതൊരിക്കലും മുറിക്കപ്പെടില്ലെന്നു തീർച്ചയായിരുന്നു ....
പിന്നെ ബാധ്യതകൾ ഞെരുക്കിയ
കുടുംബത്തിന്റെ ശ്വാസം മുട്ടൽ അവസാനിപ്പിക്കാൻ
പതിനഞ്ചു സെന്റും പാലയും കൈമാറ്റം ചെയ്യപ്പെട്ടു...!
കുടുംബത്തിന്റെ ശ്വാസം മുട്ടൽ അവസാനിപ്പിക്കാൻ
പതിനഞ്ചു സെന്റും പാലയും കൈമാറ്റം ചെയ്യപ്പെട്ടു...!
സ്റ്റേഷനരികിലെ വലിയ പാലമരം നിറയെ
വെളുത്ത കുഞ്ഞു പൂക്കൾ !
ഹൃദയം കീഴടക്കിയ സുഗന്ധം..
വെളുത്ത കുഞ്ഞു പൂക്കൾ !
ഹൃദയം കീഴടക്കിയ സുഗന്ധം..
കുഞ്ഞന്റെ കൈ പിടിച്ചു അമ്മയോടൊപ്പം വീട്ടിലേക്കു നടക്കുമ്പോൾ
വെറുതേ ചോദിച്ചതാണ്...
"നമ്മടോടത്തെ പാലയിലും നിറയെ പൂക്കളുണ്ടോ അമ്മാ ???
മോനു പാലപ്പൂ അടുത്തു കണ്ടിട്ടില്ല ..ഇന്നവനു കാട്ടിക്കൊടുക്കണം ...."
വെറുതേ ചോദിച്ചതാണ്...
"നമ്മടോടത്തെ പാലയിലും നിറയെ പൂക്കളുണ്ടോ അമ്മാ ???
മോനു പാലപ്പൂ അടുത്തു കണ്ടിട്ടില്ല ..ഇന്നവനു കാട്ടിക്കൊടുക്കണം ...."
യാതൊരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു...
"ഓ ...അപ്രത്തെ രാജന് ആസ്മ കൂടുമെന്നു പറഞ്ഞു
കഴിഞ്ഞാഴ്ച അതു മുറിച്ചു...."
"ഓ ...അപ്രത്തെ രാജന് ആസ്മ കൂടുമെന്നു പറഞ്ഞു
കഴിഞ്ഞാഴ്ച അതു മുറിച്ചു...."
മനസ്സിൽ പൂത്തുലഞ്ഞു നിന്നൊരേഴിലം പാല
ഒരു മിന്നലിന്റെ വെള്ളി വെളിച്ചത്തിൽ കരിഞ്ഞുണങ്ങി...
ഒരു മിന്നലിന്റെ വെള്ളി വെളിച്ചത്തിൽ കരിഞ്ഞുണങ്ങി...
വാടിയ മുഖത്തോടെ വീട്ടിലേക്കു കയറുമ്പോൾ
പാല നിന്നിടത്തെ ശൂന്യതയിലേക്ക്
അറിയാതെ കണ്ണുകൾ പരതി .....
പാല നിന്നിടത്തെ ശൂന്യതയിലേക്ക്
അറിയാതെ കണ്ണുകൾ പരതി .....
രാത്രി,പുതിയ വീടിന്റെ വരാന്തയിൽ
ദൂരെയൊരു അയ്യപ്പൻ പാട്ടീണത്തിനു കാതോർത്ത്
വെറുതേയിരിക്കുമ്പോൾ ..
ഓർമ്മയിലൊരു നീലപ്പട്ടു പാവടയുലഞ്ഞു !!
ദൂരെയൊരു അയ്യപ്പൻ പാട്ടീണത്തിനു കാതോർത്ത്
വെറുതേയിരിക്കുമ്പോൾ ..
ഓർമ്മയിലൊരു നീലപ്പട്ടു പാവടയുലഞ്ഞു !!
അന്നേരം.... പാട്ടിനും മേലെ
വൃശ്ചികക്കുളിരിനൊപ്പം ഹൃദയം വിറച്ചത് .....
നഷ്ടമായ ഗന്ധർവ്വ സൗന്ദര്യവും പേറി വന്നൊരു
പാലപ്പൂ വാസനയിൽ...!!!
വൃശ്ചികക്കുളിരിനൊപ്പം ഹൃദയം വിറച്ചത് .....
നഷ്ടമായ ഗന്ധർവ്വ സൗന്ദര്യവും പേറി വന്നൊരു
പാലപ്പൂ വാസനയിൽ...!!!
നന്നായിട്ടുണ്ട് Anjali.
ReplyDeleteഎനിക്കും കിട്ടുന്നു ആ പാലപ്പൂ മണം. (കറുവാപട്ട��)