ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 27 November 2015

ഒരു സുഹൃത്തിന്റെ ഷെൽഫിൽ കണ്ട ""ഗീതാഞ്ജലി"" ഓർമ്മിപ്പിച്ചത് ......

വർഷങ്ങൾക്കു ശേഷം ...അഞ്ജലിയിൽ നിന്ന് ഗീതാഞ്ജലിയിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം ....
പഴയ സുഹൃത്തുക്കളോട് ....
ഗീതൂ , അഞ്ജൂ .ഗീതീ , അഞ്ജീ വിളികൾ
കുറച്ചു കാലത്തേയ്ക്ക് നിരോധിച്ചിരിക്കുന്നു ....
കുറച്ചു കഷ്ടപ്പെട്ട് നീട്ടി വിളിച്ചാട്ടെ ....
എണ്‍പതുകളുടെ മദ്ധ്യത്തിൽ ....( വർഷം പറയൂല്ലാ...പെണ്ണിന്റെ പ്രായം പറയാനും ചോദിക്കാനും പാടില്ലത്രേ ...)
റേഡിയോയിൽ ഡല്ഹി നിലയംവക ഗീതാഞ്ജലി ആലാപനം ഉണ്ടായിരുന്നു ...പ്രഭാതങ്ങളിൽ ...
അങ്ങനെ ഒരു ഓണക്കാലത്ത്
സാക്ഷാൽ ശ്രീ നാരായണഗുരു ഭൂജാതനായ
അതേ നക്ഷത്രനാൾ ..
അദ്ദേഹം ഭൂജതനായെന്നു പറയപ്പെടുന്ന
അതേ മുഹൂർത്തത്തിൽ
കാറിക്കരഞ്ഞു കൂവിവന്ന്
ആസ്പത്രി ച്ചുമരിലെ വെയിൽപ്പാളിയ്ക്ക്
മുഖംതിരിച്ചു കിടന്നൊരു ""തേൻ നിറക്കാരി ""
""നായരൂട്ടി "" ( ഓർക്കുക ...ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് )
( കറുപ്പിലും വെളുപ്പിലും
പെടാതെ മാറിനിന്ന ഈ തേനിന്റെ നിറമെന്താണാവോ )
റേഡിയോ കേട്ടിരുന്ന സുഹൃത്തിനോട്‌
വിവരം വിളിച്ചു പറഞ്ഞാനന്ദ പുളകിതനായ
പുതിയ അച്ഛൻ വേഷത്തോട്
പ്രിയ സുഹൃത്തിന്റെ നിർദ്ദേശം ...
പെണ്‍കുഞ്ഞെങ്കിൽ ...പേര് ...""ഗീതാഞ്ജലി ""
ഒരു പൊട്ടിച്ചിരിയിൽ ഞെട്ടിക്കരഞ്ഞ
തേൻ നിറക്കുഞ്ഞിനു ആ നിമിഷം
ചടങ്ങുകളില്ലാതെ പേരിടപ്പെട്ടു ....
ആസ്പതിക്കെട്ടിടത്തിന്റെ പനിച്ചുവരുകൾ സാക്ഷി ....
ചോരമണമുള്ള ഇരുമ്പു കട്ടിലുകൾ സാക്ഷി ...
ചുളിഞ്ഞ പച്ച വിരികളും ...
പേറ്റുനോവിന്റെ നഖമുനമൂർച്ചയിൽ
പിഞ്ഞിക്കരഞ്ഞ തലയിണക്കുട്ടികളും സാക്ഷി ....
അനേകമനേകം കുഞ്ഞുകരച്ചിലുകളുടെ
വാദ്യമേളത്തോടൊപ്പം
പേരിടീൽചടങ്ങ് ....
ഏതോ ക്ലാസ്സ്‌ മുറിയിൽ ശിഷ്യരെ അഭിസംബോധന
ചെയ്യുന്ന പാടവത്തിൽ
ആ പേര് ഉറക്കെയുച്ചരിക്കപ്പെട്ടു ....
ടീച്ചറമ്മയെ അതിശയിപ്പിച്ചു കൊണ്ട്
മുഴങ്ങുന്ന ഒച്ചയിൽ ഒപ്പം കേട്ടത് ....
""When I kiss your face to make you smile, my darling,
I surely understand what pleasure
streams from the sky in morning light,
and what delight that is
that is which the summer breeze brings to my body
---when I kiss you to make you smile.""
( നവജാത ശിശു അത് കേട്ടു പുളകിതയായെന്നും ..
കൈകാലിളക്കി ആനന്ദനൃത്തം ചവിട്ടിയെന്നും
പിന്നാമ്പുറ കഥകൾ .....)
പക്ഷേ ....
മഞ്ഞനോവിന്റെ ജനാലക്കണ്ണിൽ തട്ടി
കാറ്റു വെയിൽപ്പാളിയോടു പറഞ്ഞത് മറ്റൊന്ന് ...
""ഒരു പേരിലെന്തിരിക്കുന്നു ....""
( പേരില് പലതുമുണ്ടെന്ന കമന്റ് നിരോധിച്ചിരിക്കുന്നു ..
അങ്ങനെയെങ്ങാനും പറഞ്ഞാൽ...ഒന്ന് പോടാപ്പാ..) .
പിൻകുറിപ്പ് -ഒരു സുഹൃത്തിന്റെ ഷെൽഫിൽ കണ്ട ""ഗീതാഞ്ജലി"" ഓർമ്മിപ്പിച്ചത് ......

No comments:

Post a Comment