ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

""മൂടുള്ള "" ചില ""മൂടില്ലാക്കഥകൾ

ചില സമയങ്ങളിൽ "നിലവാരം ""കുറഞ്ഞ സാഹിത്യം
ഹൃദയത്തിന്റെ പല ദുശ്ശീലങ്ങളിൽ ഒന്നാകുന്നു .....
അശ്ളീലം കാണുന്നവന്റെ കണ്ണിലും
കേൾക്കുന്നവന്റെ കാതിലും
പറയുന്നവന്റെ നാവിലും
വായിക്കുന്നവന്റെ മനസിലും
ആണെന്ന ചിന്തയിൽ
ചില ""ചന്തി ചിന്തകൾ ""....ഹൃദയം പങ്കു വയ്ക്കുന്നു ....
ഹൈപ്പർ മാർക്കറ്റിന്റെ clothing section ..
""വല്ലാണ്ട് ലൂസ്സായ "" മുട്ടൊപ്പം ഇറക്കമുള്ള
ടീ ഷർട്ട് എടുത്തു ട്രയൽ റൂമിൽ കയറിയ ഹൃദയം
അതുപോലെ തിരിച്ചിറങ്ങി !!
മുന്നും പിന്നും വശങ്ങളുമൊക്കെ കാണാവുന്ന
ട്രയൽ റൂമിലെ കണ്ണാടികളിൽ
""വല്ലാണ്ട് ഇറുകിയ "ടോപ്‌ ഉണ്ടാക്കിയ
അപകർഷതാ ബോധത്തിൽ
ഹൃദയത്തിന് നൊന്തു !
""ജീവിതത്തിലൊരിക്കലും ടി ഷർട്ട് ഇടാനുള്ള
യോഗമില്ലേ കർത്താവേ ""എന്ന് ആത്മഗതം നടത്തി
ടോപ്‌ തിരികെ സ്റ്റാൻഡിൽ വച്ച് ഹൃദയം
കെട്ട്യോനു വേണ്ടി ""ലുങ്കി "" സെക്ഷനിലേക്ക് നടന്നു .
പോണ പോക്കിൽ പഴയൊരു ഡാൻസ് കഥയോർത്തു .
(ലുങ്കി ഡാൻസ് അല്ല ....)
ഭരതനാട്യം അരങ്ങേറ്റം
ഡാൻസ് മാസ്റ്റർ സുരേഷ് സാർ
അവസാന മിനുക്കുപണികളിൽ ഓടിനടക്കുന്നു
തീക്കനൽ നിറത്തിൽ ചുവന്ന ബോർഡറുള്ള
അരങ്ങേറ്റ വേഷമണിഞ്ഞു ചിലങ്ക കെട്ടി നിന്ന
ആറു വയസ്സുകാരി ....
സാറ് വന്ന് ഓരോരുത്തരെയും ഒന്നിരുത്തി നോക്കി .
പിന്നെ മേക്കപ്പ് മാനോട് പറഞ്ഞു ...
""അഞ്ജലീടെ ബാക്കില് കൈലി വേണം ...""
അന്തം വിട്ട കുട്ടി ദൈന്യതയോടെ എല്ലാരേയും നോക്കി .
ഈ മനോഹര വേഷത്തിനു പുറത്തു കൈലി(ലുങ്കി ) ഉടുത്തു
നടക്കുന്നതോർത്ത്‌ ഉള്ളിൽ പൊട്ടിക്കരഞ്ഞു !!
മേക്കപ്പ്മാന്റെ മുന്നിലേയ്ക്ക് ആനയിക്കപ്പെട്ട കുട്ടിയെ
""വസ്ത്രാക്ഷേപം ""ചെയ്ത് ,
ഒരു ചരടിൽ കോർത്ത്‌ ഞൊറിവെടുത്ത ലുങ്കി
അരയിൽ കെട്ടി .
ഒന്നും മനസ്സിലാവാതെ നിന്ന കുട്ടിയെ വീണ്ടും വസ്ത്രം
ധരിപ്പിച്ചു കണ്ണാടിയ്ക്ക് മുന്നിൽ നിർത്തി ..
ആഹാ ...ആഹ ഹാ ....
മ്മടെ ലാലേട്ടൻ പിന്നീട് പറഞ്ഞ പോലെ
""എന്തൊരു സ്ട്രക്ച്ചറ് ...എന്റമ്മച്ചീ ""
വിധുബാലയോക്കെ നടക്കണ പോലെ വേദിയിലേക്ക്
നിതംബം കുലുക്കി ഒറ്റ നടത്തം വച്ച് കൊടുത്തു കുട്ടി !
ലുങ്കിക്കഥ വിട്ടു ഹൃദയം പാട്ടു പാടി
""ഉടുരാജ മുഖീ ,മൃഗ രാജ കടി ""
പണ്ടിങ്ങനെ പാടി നടന്നേന് അമ്മമ്മ വക ചീത്ത
""പെണ്ണിന് പാടാൻ കണ്ട പാട്ട് ""
(അന്ന് മൃഗരാജനെന്നാൽ സിംഹവും
കടിയെന്നാൽ ഒറിജിനൽ കടിയുമാകുന്നു
എന്താ അതിലെ അശ്ളീലം എന്ന്
ഒരു പിടിയും കിട്ടിയില്ല )
എന്തായാലും ഇപ്പൊ ഇടയ്ക്ക്
മെട്രോ യാത്രയിൽ കണ്ടു മുട്ടാറുള്ള
ആഫ്രിക്കൻ സുന്ദരിമാരെ നോക്കി
ഹൃദയം പാടിപ്പോകാറുണ്ട്
""ഗജരാജ വിരാജിത മന്ദഗതി ""
(ഇങ്ങനെ സൺ‌ഡേ മൺഡേന്നു നടക്കാൻ
ഇവറ്റൊൾക്കെങ്ങനെ കഴിയണൂ !!!)
ചില എത്യോപ്യൻ -എറിത്രിയൻ ""ചരുവങ്ങൾ ""കണ്ട്
അന്തം വിട്ടിരുന്നിട്ടുണ്ട് ..
(സ്ത്രീ സുഹൃത്തുക്കൾ ക്ഷമിക്കുക
സ്ത്രീകളെ അപമാനിക്കുകയല്ല ഉദ്ദേശം
തിരോന്തരം ഭാഗത്തെ പയലുകൾ പ്രത്യേകിച്ച്
പ്രൈവറ്റ് ബസ് കിളികുമാരന്മാർ ഇങ്ങനെ പറയാറുണ്ട്‌ )
പാർക്കിൽ വായനയിൽ മുഴുകിയിരിക്കുമ്പോൾ
""വാത്ത് യൂ റീദിംഗ് ""
എന്ന് ചോദിച്ചു വന്ന ഫിലിപ്പീൻകാരി ജെയ്ൻ .
തായ് മസ്സാജ് സെന്റർ ജീവനക്കാരി .
ജോലിക്കഥകൾ പറഞ്ഞുപറഞ്ഞൊടുക്കം അവൾ പറഞ്ഞു ,
""യൂ നോ വീ വിൽ ഗെത്ത് എക്സ്ത്രാ ബക്സ് ""
ചോദ്യമായി മാറിയ നോട്ടത്തിനൊടുവിൽ
ടിപ്പു വരുന്ന വഴി അവൾ പറഞ്ഞു
""ആസനം തലോടൽ കഥകൾ ""
നാട്ടിലെ മകന്റെയും മാതാപിതാക്കളുടെയും
ഫോട്ടോ കാട്ടിത്തന്ന് കണ്ണുതുടച്ച്‌
അവളെണീറ്റ് നടന്നു പോകുമ്പോൾ
കണ്ണുകൾ അറിയാതെ പിൻഭാഗത്തുടക്കി !
എത്ര പേർ എത്ര പേരെന്ന ചിന്തയിൽ ഉള്ളു പൊള്ളി .
ഒരു MLA (മൌത്ത് ലുക്കിംഗ് ഏജന്റ് ) സുഹൃത്ത്‌
പല തരത്തിലുള്ള അന്ന നടകൾ കാണാൻ
എല്ലാ വ്യാഴാഴ്ചയും സിറ്റി സെന്ററിൽ പോകും .
ഈജിപ്ഷ്യൻ - യൂറോപ്യൻ സുന്ദരിമാരുടെ
""ഇറുകി പ്പിടിച്ചുള്ള "" നടത്തം ആണത്രേ ലക്‌ഷ്യം !!
അടുത്തിടെ സന്ദർശിച്ച മറ്റൊരു സുഹൃത്ത്‌ ..
ആനയായില്ലേലും ആനക്കുട്ടിയെങ്കിലും ആകണം
എന്നുറപ്പിച്ചു നടക്കുന്ന ഭാര്യയെ ചൂണ്ടി പറഞ്ഞു
""എവള് വന്നപ്പം പ്രസവിക്കണേനു മുമ്പൊള്ള ഐശ്വര്യാ റായി
ഇപ്പം കണ്ടില്ലേ പെറ്റെണീറ്റ ശ്വേതാ മേനോനെക്കാൾ കഷ്ടം !!""
അടുക്കള സ്വകാര്യത്തിൽ ഭാര്യ വക അടക്കം പറച്ചിൽ
""കഴിക്കണതെല്ലാം അങ്ങോട്ടാ പോണെന്ന് തോന്നുന്നു ..
പുറത്തിറങ്ങി നടക്കാൻ നാണക്കേടായി ""
വീട്ടിലുമുണ്ട് ചില ""മൂല ചിന്തകൾ ""
ഇടയ്ക്കിടെ മൂലം ചൊറിയണൂ ന്ന്
ബെറുക്കനെ പറയണ കുഞ്ഞനെ നോക്കി
""ഇതെന്നെ ഉദ്ദേശിച്ചാണ് ..എന്നെത്തന്നെ ഉദ്ദേശിച്ചാണെന്ന് ""
മൂലം നക്ഷത്ര ജാതനായ നല്ലപാതി .
ഇനി ഇപ്പോഴത്തെ ചങ്ക് ബ്രോസിന്റെ കാര്യം :
പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി നില്ക്കുമ്പോ
പാതി ആസനം വെളിയിലിട്ട്‌ ഒരുത്തനിരുന്നെഴുതുന്നു !!
അവന്റെ നിക്കറിന്റെ വീതിയുള്ള ബെൽറ്റ്‌
""ADIDAS "" എന്ന് അഭിമാന പൂര്വ്വം ഞെളിഞ്ഞു നില്ക്കുന്നു .
മറ്റൊരു ടീച്ചർ ആ ഭാഗത്തേയ്ക്ക് പോകാത്തത്
എന്താണെന്ന് അപ്പോഴാണ്‌ പിടികിട്ടിയത് .
അവനെ തട്ടി വിളിച്ചു പറഞ്ഞു
"if you don't know how to tuck-in , I will do it for you"
No mam, sorry എന്ന് ചമ്മിയ ചിരിയോടെ പറഞ്ഞ്
അവൻ പാന്റു വലിച്ചിട്ടു .
ഇടയ്ക്ക് ആസന വിചാരത്താൽ വിഷമിക്കുന്ന
ഒരു കൂട്ടുകാരി വക ഡയലോഗ് ,
""ഒള്ളവന് ഒള്ളേന്റെ വെഷമം
ഇല്ലാത്തോന് ഇല്ലാത്തേന്റേം
ഇപ്പം വച്ച് പിടിയ്ക്കാനും മുറിച്ചു മാറ്റാനും
സർജറി ഒണ്ടെന്ന് ""
ഇതിനിടയിൽ ""യോഗാസനം "" പഠിക്കാൻ പോയ കഥ വേറെ .
""ആസനങ്ങളൊക്കെ "" ചെയ്ത്
ആസാമിയായി തിരികെ വന്ന ഹൃദയം
പ്രാണായാമത്തിൽ ഒതുങ്ങി !
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഹൃദയം കയറിപ്പോയത്
നമ്മുടെ ദേശീയ പതാക കത്തിച്ച ചെക്കന്റെ ചുമരിൽ !
അവിടെ ഒരു ഫോട്ടോയിൽ കണ്ട
തെരുവിലുറങ്ങിയ ""നിക്കറില്ലാക്കുഞ്ഞ് ""
പഴയൊരു പത്രതലക്കെട്ടിൽ ഹൃദയം നീറി ...
പിൻവശത്ത് തലങ്ങും വിലങ്ങും ആശുപത്രിക്കെട്ടുകളുമായി
കരച്ചിലടക്കി , വിരലൂറി ചെരിഞ്ഞു കിടന്ന പെൺകുഞ്ഞ് !
ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവന്റെ ഓർമ്മയിൽ
ഹൃദയത്തിനു പൊള്ളി ..
പൊള്ളൽപ്പാട് മറച്ചു ചിന്തകൾ പലവഴിക്ക് പറന്നു പോയി !
വാല് -
ഓർമ്മയിലൊരു പെൺകുട്ടിക്കാലം ..
അവധികളിൽ ചക്കേം മാങ്ങേം പുളീം വലിച്ചു കേറ്റി
ഒടുക്കം , വ്ളാത്ത് ( പറമ്പിന്റെ തിരോന്തരം ശൈലി )
കീഴ്പ്പോട്ടുള്ള തുണി പറിച്ചെറിഞ്ഞു
നിരന്നിരുന്ന ചേച്ചിമാർക്കും അനിയന്മാർക്കുമൊപ്പം
കുത്തിയിരുന്ന് വരച്ച
""പൂവും പൂമ്പാറ്റയും """"മരവും മേഘവും ""
പിന്നെ ,
അവർ പറഞ്ഞ ""മൂടുള്ള "" ചില ""മൂടില്ലാക്കഥകളും ""!!!

No comments:

Post a Comment