കേട്ടത് കൂട്ടിപ്പെറുക്കി മനസിലടുക്കിവച്ചു തുടങ്ങിയ നാൾ മുതൽ
കരളിലുള്ളൊരു വാചകം....
സിനിമയിലെ സൂപ്പർ താരങ്ങളുടെ മാസ്റ്റർ പീസ് ഡയലോഗ് പോലെ
അമ്മയുടെ മാസ്റ്റർ പീസ്...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
പെണ്മക്കൾ അമ്മമാരെക്കണ്ടു പഠിക്കുമെന്ന് പറയുന്നത് ശെരിയാണേലും അല്ലേലും
ഈ വാചകം മുലപ്പാലിലൂടെ (അതോ പൊക്കിൾ ക്കൊടിയിലൂടെയോ?) നേരെയങ്ങ് നെഞ്ചിൽ കയറി കുത്തിയിരിപ്പായി......
സ്ഥാനത്തും അസ്ഥാനത്തുമെല്ലാം തികട്ടി വരാനും തുടങ്ങി.....
ജീവിതത്തിൽ അമ്മയഭിനയിച്ചു തകർത്ത (അതോ അനുഭവിച്ചു തകർത്തതോ ) ഏകാംഗനാടകത്തിൽ
ഈ വാചകത്തിന് ഒരുപാട് പ്രസക്തിയുണ്ടായിരുന്നിരിക്കാം ...
ചിലത് കാണുമ്പോൾ ...കേൾക്കുമ്പോൾ...വായിക്കുമ്പോ ൾ...
കരളിലൊരു "പുച്ഛ രസം " പറയുന്നു....
"ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
നാലാം ക്ലാസ്സിൽ നാലുകൊല്ലം തോറ്റ, അപ്പുറത്തെ വിനോദിന്റെ അച്ഛൻ,
അണ്ടിയാപ്പീസിൽ നിന്ന് അന്നത്തെക്കൂലിയുമായി വന്ന
അവന്റെ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ചു നിലത്തിഴയ്ക്കുന്ന കണ്ടപ്പോ .....
"ന്നാലും ഇങ്ങനീണ്ടോ......."
മെഴുക്കു പിടിച്ച ചായ ഗ്ലാസ്സൊരെണ്ണം അറിയാതെ താഴെ വീണു പൊട്ടിയതിനൊപ്പം
ചന്ദ്രൻ മാമന്റെ ചായക്കടയിലെ എട്ടുവയസുകാരൻ കുട്ടന്റെ കവിളത്തും ഒന്നു പൊട്ടി....
കുട്ടന്റെ കവിളും എന്റെ കരളും ഒന്നിച്ചു പറഞ്ഞു...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
ആദർശധീരനായ മലയാളം മാഷിന്റെ വലതു കാലിലെ പെരുവിരൽ ...
മുൻബെഞ്ചിലെ വെളുത്ത പെണ്ണിന്റെ തുടുത്ത കാലിൽ വരച്ച ചിത്രം കണ്ട്
പുകഞ്ഞ കരൾ പതിഞ്ഞു പറഞ്ഞു...."ന്നാലും...."
തുരുമ്പിച്ച ബസിലെ തണുത്ത കമ്പിക്കിടയിലൂടെ
കൈത്തണ്ടയിൽ കിട്ടിയ നഖപ്പാട് അതേറ്റു പറഞ്ഞു....
റെയിൽവേ പാലത്തിനരികിലെ എച്ചിലിലകൾക്കിടയിൽ
പരതി നടന്ന മനുഷ്യക്കോലം
നേരെ മുന്നിൽ വന്നു പെട്ടപ്പോൾ ... ദാ വരുന്നു ..
ഒപ്പം നടന്നയാളുടെ വായിൽ നിന്നും അതേ വാചകം....
ബാഗിലെ പൊതിച്ചോറു നീട്ടുമ്പോൾ തട്ടിപ്പറിച്ചെടുത്ത പരുക്കൻ കൈകൾ പറയാതെ പറഞ്ഞു ..."ന്നാലും..."
ആകാശവാണിയിലെ നൈറ്റ് ഷിഫ്ടുകൾ സമ്മാനിച്ച തനിച്ചുള്ള രാത്രിയാത്രകൾക്കിടയിൽ ,
പതിനൊന്നേകാലിന്റെ ഗുരുവായൂരിനെ നോക്കി ഉറക്കച്ചടവോടെയിരിക്കുമ്പോൾ ....
പതിനൊന്നരയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ സ്ത്രീകളുടെ സീറ്റിൽ കൂർക്കം വലിക്കുന്ന സഹോദരന്മാരെ ഉണർത്താൻ ശ്രമിക്കുമ്പോൾ ....
ഒരു നെഞ്ചെരിച്ചിൽ ..."ന്നാലും ഇങ്ങനീണ്ടോ..."
ഇപ്പൊ ദാ ....രാവിലെ പത്രം നോക്കാൻ വയ്യ....
കുടിച്ച ചായയ്ക്കൊപ്പം തികട്ടി വരുന്നത് അതേ വാചകം .....
അച്ഛൻ മകളെ...മകൻ അമ്മയെ....ചേട്ടൻ കുഞ്ഞു പെങ്ങളെ .....
ശീർഷകങ്ങൾക്കൊപ്പം ഒരു "മൃഗീയം" കൂടി.....
എന്ത് "മൃഗീയം"....?
വിശപ്പു മാറ്റാനാണ് അവർ ഭക്ഷണം തേടുന്നത് ....
വംശം നിലനിർത്താനാണ് ഇണ ചേരുന്നത് .....
നമ്മുടെ ക്രൂരത അവയോടല്ലേ ....
കരളിലെ ചവർപ്പ് നാവിൻ തുമ്പത്ത്....."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
പിൻകുറിപ്പ് :- ഇന്നത്തെ മാതൃഭുമിയിൽ ഒരു വാർത്ത ....
"കശാപ്പു ശാലയിലേക്ക് കൊണ്ട് പോകും വഴി പശു പ്രസവിച്ചു"
വാർത്തയുടെ ആഴത്തിലേക്ക് ....
തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ
കശാപ്പിനായി കൊണ്ട് വന്നപശുവിന്
വഴിക്ക് വച്ചൊരു വേദന ....ഉള്ളിലെ ജീവനു പുറത്തു വരണം ....
ലോറിക്കാർക്ക് തലവേദന....
പ്രസവ വേദനയോടെ നിന്ന പശുവിനെ ചവിട്ടി താഴെയിട്ടു ...
അമ്മയനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെക്കാൾ വലുതല്ലല്ലോ താഴെ വീണ വേദന...
അത് പ്രസവിച്ചു...നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ ലോറിക്കാർ അമ്മയെയും കുഞ്ഞിനെയും
കൊണ്ട് പോയി...(കശാപ്പു ചെയ്യാൻ....എണ്ണത്തിൽ ഒന്നു കൂടിയായില്ലേ..)
കരളിലുള്ളൊരു വാചകം....
സിനിമയിലെ സൂപ്പർ താരങ്ങളുടെ മാസ്റ്റർ പീസ് ഡയലോഗ് പോലെ
അമ്മയുടെ മാസ്റ്റർ പീസ്...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
പെണ്മക്കൾ അമ്മമാരെക്കണ്ടു പഠിക്കുമെന്ന് പറയുന്നത് ശെരിയാണേലും അല്ലേലും
ഈ വാചകം മുലപ്പാലിലൂടെ (അതോ പൊക്കിൾ ക്കൊടിയിലൂടെയോ?) നേരെയങ്ങ് നെഞ്ചിൽ കയറി കുത്തിയിരിപ്പായി......
സ്ഥാനത്തും അസ്ഥാനത്തുമെല്ലാം തികട്ടി വരാനും തുടങ്ങി.....
ജീവിതത്തിൽ അമ്മയഭിനയിച്ചു തകർത്ത (അതോ അനുഭവിച്ചു തകർത്തതോ ) ഏകാംഗനാടകത്തിൽ
ഈ വാചകത്തിന് ഒരുപാട് പ്രസക്തിയുണ്ടായിരുന്നിരിക്കാം ...
ചിലത് കാണുമ്പോൾ ...കേൾക്കുമ്പോൾ...വായിക്കുമ്പോ
കരളിലൊരു "പുച്ഛ രസം " പറയുന്നു....
"ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
നാലാം ക്ലാസ്സിൽ നാലുകൊല്ലം തോറ്റ, അപ്പുറത്തെ വിനോദിന്റെ അച്ഛൻ,
അണ്ടിയാപ്പീസിൽ നിന്ന് അന്നത്തെക്കൂലിയുമായി വന്ന
അവന്റെ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ചു നിലത്തിഴയ്ക്കുന്ന കണ്ടപ്പോ .....
"ന്നാലും ഇങ്ങനീണ്ടോ......."
മെഴുക്കു പിടിച്ച ചായ ഗ്ലാസ്സൊരെണ്ണം അറിയാതെ താഴെ വീണു പൊട്ടിയതിനൊപ്പം
ചന്ദ്രൻ മാമന്റെ ചായക്കടയിലെ എട്ടുവയസുകാരൻ കുട്ടന്റെ കവിളത്തും ഒന്നു പൊട്ടി....
കുട്ടന്റെ കവിളും എന്റെ കരളും ഒന്നിച്ചു പറഞ്ഞു...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
ആദർശധീരനായ മലയാളം മാഷിന്റെ വലതു കാലിലെ പെരുവിരൽ ...
മുൻബെഞ്ചിലെ വെളുത്ത പെണ്ണിന്റെ തുടുത്ത കാലിൽ വരച്ച ചിത്രം കണ്ട്
പുകഞ്ഞ കരൾ പതിഞ്ഞു പറഞ്ഞു...."ന്നാലും...."
തുരുമ്പിച്ച ബസിലെ തണുത്ത കമ്പിക്കിടയിലൂടെ
കൈത്തണ്ടയിൽ കിട്ടിയ നഖപ്പാട് അതേറ്റു പറഞ്ഞു....
റെയിൽവേ പാലത്തിനരികിലെ എച്ചിലിലകൾക്കിടയിൽ
പരതി നടന്ന മനുഷ്യക്കോലം
നേരെ മുന്നിൽ വന്നു പെട്ടപ്പോൾ ... ദാ വരുന്നു ..
ഒപ്പം നടന്നയാളുടെ വായിൽ നിന്നും അതേ വാചകം....
ബാഗിലെ പൊതിച്ചോറു നീട്ടുമ്പോൾ തട്ടിപ്പറിച്ചെടുത്ത പരുക്കൻ കൈകൾ പറയാതെ പറഞ്ഞു ..."ന്നാലും..."
ആകാശവാണിയിലെ നൈറ്റ് ഷിഫ്ടുകൾ സമ്മാനിച്ച തനിച്ചുള്ള രാത്രിയാത്രകൾക്കിടയിൽ ,
പതിനൊന്നേകാലിന്റെ ഗുരുവായൂരിനെ നോക്കി ഉറക്കച്ചടവോടെയിരിക്കുമ്പോൾ ....
പതിനൊന്നരയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ സ്ത്രീകളുടെ സീറ്റിൽ കൂർക്കം വലിക്കുന്ന സഹോദരന്മാരെ ഉണർത്താൻ ശ്രമിക്കുമ്പോൾ ....
ഒരു നെഞ്ചെരിച്ചിൽ ..."ന്നാലും ഇങ്ങനീണ്ടോ..."
ഇപ്പൊ ദാ ....രാവിലെ പത്രം നോക്കാൻ വയ്യ....
കുടിച്ച ചായയ്ക്കൊപ്പം തികട്ടി വരുന്നത് അതേ വാചകം .....
അച്ഛൻ മകളെ...മകൻ അമ്മയെ....ചേട്ടൻ കുഞ്ഞു പെങ്ങളെ .....
ശീർഷകങ്ങൾക്കൊപ്പം ഒരു "മൃഗീയം" കൂടി.....
എന്ത് "മൃഗീയം"....?
വിശപ്പു മാറ്റാനാണ് അവർ ഭക്ഷണം തേടുന്നത് ....
വംശം നിലനിർത്താനാണ് ഇണ ചേരുന്നത് .....
നമ്മുടെ ക്രൂരത അവയോടല്ലേ ....
കരളിലെ ചവർപ്പ് നാവിൻ തുമ്പത്ത്....."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "
പിൻകുറിപ്പ് :- ഇന്നത്തെ മാതൃഭുമിയിൽ ഒരു വാർത്ത ....
"കശാപ്പു ശാലയിലേക്ക് കൊണ്ട് പോകും വഴി പശു പ്രസവിച്ചു"
വാർത്തയുടെ ആഴത്തിലേക്ക് ....
തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ
കശാപ്പിനായി കൊണ്ട് വന്നപശുവിന്
വഴിക്ക് വച്ചൊരു വേദന ....ഉള്ളിലെ ജീവനു പുറത്തു വരണം ....
ലോറിക്കാർക്ക് തലവേദന....
പ്രസവ വേദനയോടെ നിന്ന പശുവിനെ ചവിട്ടി താഴെയിട്ടു ...
അമ്മയനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെക്കാൾ വലുതല്ലല്ലോ താഴെ വീണ വേദന...
അത് പ്രസവിച്ചു...നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ ലോറിക്കാർ അമ്മയെയും കുഞ്ഞിനെയും
കൊണ്ട് പോയി...(കശാപ്പു ചെയ്യാൻ....എണ്ണത്തിൽ ഒന്നു കൂടിയായില്ലേ..)
No comments:
Post a Comment