സർക്കാരുദ്യോഗം ആനകേറാമലയാണെങ്കിൽ ഒന്നു കേറി നോക്കിയാലോ എന്ന ചിന്തയോടെ
"ചിരപുരാതന സാമ്രാജ്യങ്ങളിലൂടെ " അലയുമ്പോഴാണ് ..അതു സംഭവിച്ചത് ....
"ഒരു നെഞ്ചു വേദന "...!
അതങ്ങനെ ആമാശയത്തിനും കരളിനുമിടയിലൂടെ ഉരുണ്ടുരുണ്ടു ഹൃദയത്തിലേക്ക് ....
പേറ്റുനോവറിഞ്ഞ ഉടലിനെയാണോ നെഞ്ചുവേദന നോവിക്കാൻ നോക്കുന്നതെന്നൊരു
"ഗർവ്വിന്റെ " മുള്ളൊടിഞ്ഞു .....
വേദന ...വേദന തന്നെയാണല്ലോ .....
അത് വീണ്ടും ഹൃദയത്തിനരികിൽ സ്ഥാനം പിടിക്കുന്നു....
തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു...
ദൈവമേ ...ഇതാണോ അറ്റാക്ക് ...???
കഴിഞ്ഞ മാസം പഞ്ചാരയും കൊഴുപ്പുമളന്ന നേഴ്സമ്മയുടെ പുഞ്ചിരി ഓർമ്മയിൽ മിന്നി....
ഏയ് ...ഇല്ല....അതിനു സാധ്യതയില്ല....
പക്ഷെ ഹൃദയം പറയുന്നതു തലച്ചോറു കേൾക്കണ്ടേ ...?
ഇതതു തന്നെ....നിശബ്ദനായ കൊലയാളി...
എന്നും മുടങ്ങാതെ നോക്കുന്ന, പത്രത്തിലെ "ചരമക്കോളം " ഊറിച്ചിരിച്ചു ....
ഫോട്ടോയിലെ 'റോസാപ്പൂ' മുകളിലോ ..താഴെയോ?
ഹൃദയത്തിൽ അനേകായിരം പുളിയുറുമ്പുകൾ കടിച്ചു തൂങ്ങുന്നു....
വേദനയുടെ കാണാപ്പുറങ്ങളിലലയുമ്പോൾ ..മനസിലെന്തെന്നു ചികഞ്ഞു നോക്കി....
ഇല്ല...ഒന്നുമില്ല...ശൂന്യത മാത്രം....
എന്നെങ്കിലും കിട്ടിയേക്കാവുന്ന "സർവീസ് ബുക്കിലെ "
കിട്ടുമായിരുന്ന 'ഗുഡ് എൻട്രികൾ '....
മാസാമാസം കയ്യിലെത്തുന്ന, ചിട്ടി ...ലോണ്‍....എന്നിങ്ങനെ പകുത്തു പോയേക്കാവുന്ന
ശമ്പളം എന്ന വ്യാമോഹം ....
വർഷങ്ങൾക്കപ്പുറം ഒരു സെന്റ് ഓഫ് പാർട്ടിക്കു പിന്നാലെ ,
അക്കൌണ്ടിൽ കയറിയേക്കാവുന്ന 'നല്ലൊരു സംഖ്യ '...
മരുന്നിനുതകുമെന്നു കരുതുന്ന പെൻഷൻ ....
'റിട്ടയർമെന്റ് ' നൽകുമെന്ന് പറയപ്പെടുന്ന "സ്വൈരജീവിതം "...
ഒന്നും ഉള്ളിൽ തെളിഞ്ഞില്ല ....
വേദന കടിച്ചമർത്തി ഒന്ന് കൂടി ഉള്ളിലേക്കെത്തിനോക്കി .....
ഒന്നും കാണാൻ കഴിയുന്നില്ല....
പിച്ചവച്ചു തുടങ്ങിയ മകന്റെ മുഖമോ ...
വിദേശത്തൊരു 'ബെഡ് സ്പേസിൽ ' കഴിയുന്ന ,
ഭർത്താവിന്റെ ഉറക്കച്ചടവുള്ള കണ്ണുകളോ ...
കണ്ണാടിയിൽ എന്നെങ്കിലും കണ്ടേക്കാവുന്ന ,
രൂപം മാറിയോരുടലിന്റെ മാംസളത്വമോ ....
ഒന്നുമില്ല ...ഒരു ശൂന്യത മാത്രം....
നെഞ്ചുവേദനയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എങ്ങനെയാണൊന്നു രക്ഷപ്പെടുക?
പഴുതുകളില്ല....ഒടുക്കത്തെ വേദനയാണിത് ...
പൊടുന്നനെ, ഉള്ളിലെ ശൂന്യതയിലൊരു വെള്ളി വെളിച്ചം ...
വെളിച്ചത്തിന്റെ ഉച്ചിയിലൊരു തലേക്കെട്ട് ....
"മരണത്തിലും മരിക്കാത്തവൾ "...
നെഞ്ചിലെ വേദനയിറങ്ങുന്നുവോ ???
ഈ അവസാന നിമിഷം ...ആരോടാണൊന്നു പറയുക?
"എനിക്കൊരു സമ്മത പത്രം വേണം...."
അന്ധതയൊഴിഞ്ഞ കുഞ്ഞിന്റെ 'കൗതുകക്കണ്ണുകളിലൂടെ' ഒന്നു കൂടി ലോകം കാണണം...
ഒരു കൗമാരക്കാരിയുടെ 'ഹൃദയമായി ' ആദ്യ പ്രണയമറിയണം .....
ഒരു യുവതിയുടെ നെഞ്ചിലിരുന്നു 'എന്റെ കരളേ 'എന്ന വിളിയ്ക്കു കാതോർക്കണം ....
ജീവിതം അരിച്ചു തളർന്നോരമ്മയുടെ ഉള്ളിലൊരു 'പയർ വിത്താവണം '....
നെഞ്ചിലെ വേദന കണ്‍കോണിൽ പൊടിയുന്നു....
ഒരു കവിൾ വെള്ളം വിഴുങ്ങി,
"വായു കോപത്തിന്റെ " അനന്ത സാധ്യതകളെക്കുറിച്ച് ഇൻറർനെറ്റിൽ തിരയുമ്പോൾ ....
നോവുതിന്ന ഹൃദയം പറഞ്ഞു....
"എനിക്കൊരു സമ്മത പത്രം വേണം..."
"ചിരപുരാതന സാമ്രാജ്യങ്ങളിലൂടെ " അലയുമ്പോഴാണ് ..അതു സംഭവിച്ചത് ....
"ഒരു നെഞ്ചു വേദന "...!
അതങ്ങനെ ആമാശയത്തിനും കരളിനുമിടയിലൂടെ ഉരുണ്ടുരുണ്ടു ഹൃദയത്തിലേക്ക് ....
പേറ്റുനോവറിഞ്ഞ ഉടലിനെയാണോ നെഞ്ചുവേദന നോവിക്കാൻ നോക്കുന്നതെന്നൊരു
"ഗർവ്വിന്റെ " മുള്ളൊടിഞ്ഞു .....
വേദന ...വേദന തന്നെയാണല്ലോ .....
അത് വീണ്ടും ഹൃദയത്തിനരികിൽ സ്ഥാനം പിടിക്കുന്നു....
തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു...
ദൈവമേ ...ഇതാണോ അറ്റാക്ക് ...???
കഴിഞ്ഞ മാസം പഞ്ചാരയും കൊഴുപ്പുമളന്ന നേഴ്സമ്മയുടെ പുഞ്ചിരി ഓർമ്മയിൽ മിന്നി....
ഏയ് ...ഇല്ല....അതിനു സാധ്യതയില്ല....
പക്ഷെ ഹൃദയം പറയുന്നതു തലച്ചോറു കേൾക്കണ്ടേ ...?
ഇതതു തന്നെ....നിശബ്ദനായ കൊലയാളി...
എന്നും മുടങ്ങാതെ നോക്കുന്ന, പത്രത്തിലെ "ചരമക്കോളം " ഊറിച്ചിരിച്ചു ....
ഫോട്ടോയിലെ 'റോസാപ്പൂ' മുകളിലോ ..താഴെയോ?
ഹൃദയത്തിൽ അനേകായിരം പുളിയുറുമ്പുകൾ കടിച്ചു തൂങ്ങുന്നു....
വേദനയുടെ കാണാപ്പുറങ്ങളിലലയുമ്പോൾ ..മനസിലെന്തെന്നു ചികഞ്ഞു നോക്കി....
ഇല്ല...ഒന്നുമില്ല...ശൂന്യത മാത്രം....
എന്നെങ്കിലും കിട്ടിയേക്കാവുന്ന "സർവീസ് ബുക്കിലെ "
കിട്ടുമായിരുന്ന 'ഗുഡ് എൻട്രികൾ '....
മാസാമാസം കയ്യിലെത്തുന്ന, ചിട്ടി ...ലോണ്‍....എന്നിങ്ങനെ പകുത്തു പോയേക്കാവുന്ന
ശമ്പളം എന്ന വ്യാമോഹം ....
വർഷങ്ങൾക്കപ്പുറം ഒരു സെന്റ് ഓഫ് പാർട്ടിക്കു പിന്നാലെ ,
അക്കൌണ്ടിൽ കയറിയേക്കാവുന്ന 'നല്ലൊരു സംഖ്യ '...
മരുന്നിനുതകുമെന്നു കരുതുന്ന പെൻഷൻ ....
'റിട്ടയർമെന്റ് ' നൽകുമെന്ന് പറയപ്പെടുന്ന "സ്വൈരജീവിതം "...
ഒന്നും ഉള്ളിൽ തെളിഞ്ഞില്ല ....
വേദന കടിച്ചമർത്തി ഒന്ന് കൂടി ഉള്ളിലേക്കെത്തിനോക്കി .....
ഒന്നും കാണാൻ കഴിയുന്നില്ല....
പിച്ചവച്ചു തുടങ്ങിയ മകന്റെ മുഖമോ ...
വിദേശത്തൊരു 'ബെഡ് സ്പേസിൽ ' കഴിയുന്ന ,
ഭർത്താവിന്റെ ഉറക്കച്ചടവുള്ള കണ്ണുകളോ ...
കണ്ണാടിയിൽ എന്നെങ്കിലും കണ്ടേക്കാവുന്ന ,
രൂപം മാറിയോരുടലിന്റെ മാംസളത്വമോ ....
ഒന്നുമില്ല ...ഒരു ശൂന്യത മാത്രം....
നെഞ്ചുവേദനയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എങ്ങനെയാണൊന്നു രക്ഷപ്പെടുക?
പഴുതുകളില്ല....ഒടുക്കത്തെ വേദനയാണിത് ...
പൊടുന്നനെ, ഉള്ളിലെ ശൂന്യതയിലൊരു വെള്ളി വെളിച്ചം ...
വെളിച്ചത്തിന്റെ ഉച്ചിയിലൊരു തലേക്കെട്ട് ....
"മരണത്തിലും മരിക്കാത്തവൾ "...
നെഞ്ചിലെ വേദനയിറങ്ങുന്നുവോ ???
ഈ അവസാന നിമിഷം ...ആരോടാണൊന്നു പറയുക?
"എനിക്കൊരു സമ്മത പത്രം വേണം...."
അന്ധതയൊഴിഞ്ഞ കുഞ്ഞിന്റെ 'കൗതുകക്കണ്ണുകളിലൂടെ' ഒന്നു കൂടി ലോകം കാണണം...
ഒരു കൗമാരക്കാരിയുടെ 'ഹൃദയമായി ' ആദ്യ പ്രണയമറിയണം .....
ഒരു യുവതിയുടെ നെഞ്ചിലിരുന്നു 'എന്റെ കരളേ 'എന്ന വിളിയ്ക്കു കാതോർക്കണം ....
ജീവിതം അരിച്ചു തളർന്നോരമ്മയുടെ ഉള്ളിലൊരു 'പയർ വിത്താവണം '....
നെഞ്ചിലെ വേദന കണ്‍കോണിൽ പൊടിയുന്നു....
ഒരു കവിൾ വെള്ളം വിഴുങ്ങി,
"വായു കോപത്തിന്റെ " അനന്ത സാധ്യതകളെക്കുറിച്ച് ഇൻറർനെറ്റിൽ തിരയുമ്പോൾ ....
നോവുതിന്ന ഹൃദയം പറഞ്ഞു....
"എനിക്കൊരു സമ്മത പത്രം വേണം..."
No comments:
Post a Comment